Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Saturday, August 5, 2017

ഓണമുറ്റത്ത് - ഒരു ആസ്വാദനം

വൈലോപ്പിളളി ശ്രീധരമേനോൻ

കാച്ചിക്കുറുക്കിയ കവിതകളിലൂടെ മലയാളിയുടെ മനസ്സിൽ കടന്നു കൂടിയ കവി.
കാർഷിക വൃത്തിയെ കരളിൽ തുടിക്കുന്ന അഭിമാനമായി കണ്ട കവി.' മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം ' എന്നു പാടി നമ്മുടെ വയലേലകളിലുടെ നടന്നു നീങ്ങുന്ന മൃത്യുഞ്ജയനായ കവി.

ഓണം - ഒരു മധുരോദാരവികാരം
_____________________

മലനാടിന്റെ മനസ്സിൽ നിറയുന്ന മധുരോദാരവികാരമാണ് ഓണം. മഞ്ഞിൽ കുളിച്ച് ഈറനണിഞ്ഞ് പരിശുദ്ധയായി നിൽക്കുന്ന മലനാട് സുന്ദരി തന്നെ.

ഓണത്തെ വരവേൽക്കാൻ കേരളീയ പ്രകൃതി ഒന്നാകെ അണിഞ്ഞൊരുങ്ങുന്ന മഴയിൽ കുളിച്ച് ഈറനോടെ തണുത്തു വിറച്ചു നിൽക്കുന്ന തുമ്പകൾ മലർക്കൂട നിറച്ച് മേടായമേടുകളിലെല്ലാം നിരന്നു.
മുക്കുറ്റികൾ തിരികൾ തെറുത്തു കുഴഞ്ഞു മടങ്ങിയ കൈകളോടെ ദീപക്കുറ്റി നാട്ടി അതു കൊളുത്താൻഏറ്റവും ഉചിതമായ മുഹൂർത്തം കാത്തിരുന്നു.

ഓണത്തപ്പനെ വരവേൽക്കാൻ  മനോഹരമായ കിഴികൾ നിറച്ച് കത്തിച്ച് വെള്ളിത്താലവുമേന്തി ആമ്പലുകൾ വയലേലകളിലെല്ലാം ഉറങ്ങാതെ കാത്തു നിന്നു.

വളരെ നേരത്തേ തന്നെ രാവ് മനോഹരമായ നിലാവിന്റെ കമുകിൻ പൂ വരി തൂകി (നടമാറ്റ് വിരിക്കുന്നതു പോലെ )
നിന്നു.ആ വഴിയിലൂടെ ഓണത്തപ്പൻ എഴുന്നള്ളുകയായി.

ഓണത്തപ്പനെ വരവേൽക്കാം

ഉണ്ണികളേ, കടലലകളേ, കൊച്ചരുവികളേ, ചെറുകന്യകളേ ആർപ്പുവിളിച്ച് കുരവയിട്ട് ഓണത്തപ്പനെ വരവേൽക്കു ഇതിലും നല്ല ഒരതിഥി നമുക്ക് വേറെയില്ല.

ഓണക്കോടിയുടുത്ത് ഉഷസ്സും നാണിച്ചു പരുങ്ങി തുടുത്ത കവിളോടെ ഒരുങ്ങി നിൽക്കുകയാണ് ഉഷസ്സ്. നീളൻ മലയിൽ തുക്കിയ ചങ്ങലവട്ടയിലെ നാളം അവൾ മനോഹരമായ വിരലുകൊണ്ട് നീട്ടുന്നുണ്ട്.
പനനീരുകൊണ്ട് കാലുകൾ കഴുകിച്ച് അദ്ദേഹത്തെ മലയാളത്തറവാട്ടിന്റെ മുറ്റത്തൊരുക്കിയ മണി പീഠത്തിൽ ഇരുത്തണം. മലയാളിയുടെ കിനാവുകളിൽ നിറഞ്ഞ മാവേലി മന്നൻ. നാം പൂക്കളമിട്ട് കാത്തിരുന്ന മഹാനായ ചക്രവർത്തി! ശ്രീകുമാരൻ തമ്പിയുടെ വരികൾ നമുക്കോർക്കാം. "തിരുവോണപുലരിതൻ തിരുമുൽക്കാഴ്ച കാണാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങി
.... തിരുമേനിയെഴുന്നെ ളളാൻ സമയമായി "

കവി പഴയൊരു പുള്ളുവൻ

പായും കൂടയും നെയ്യുന്ന പല കൈവേലകൾ ചെയ്യുന്ന പുള്ളുവൻ പുഞ്ചപ്പാടം കൊയ്തു മെതിച്ച് കി തയ്ക്കുന്ന ഗ്രാമീണ കന്യകമാരുടെ കരളിന് ഉത്സാഹം പകരാൻ നാടൻ കവിത പാടിയിരിക്കുന്ന പുള്ളുവൻ .ആ പാട്ടുകെട്ട് അവരുടെ കാലുകൾ നടനമാടിയാൽ! കയ്യിൽ വീണപ്പെണ്ണുമായിരിക്കുന്ന കവിയ്ക്ക് ഒന്നു ചവയ്ക്കാൻ വെറ്റില യോ കൊറിക്കാൻ ഒരു പിടി നെല്ലോ കിട്ടിയാൽ അതു മതി ധാരാളമായി.

ഈ പുള്ളുവൻ ഉണരുന്നത് ഓണക്കാലത്താണ്. പാടുന്നതോ ഓണപ്പാട്ടുകൾ! പൊന്നിൻചിങ്ങം വന്നെത്തി. ആ മണിക്കുഞ്ഞ് കരഞ്ഞ് ചിരിച്ച് കൈകാൽ കുടഞ്ഞ് കളിക്കുമ്പോൾ ആ മണി വായിൽ ഓണത്തിന്റെ മധുരക്കറിതേച്ചു കൊടുക്കുമ്പോൾ നൊട്ടി നുണയുന്നുണ്ട്. ആ കളി കണ്ട് കണ്ണുനിറച്ച് ഓണത്തപ്പൻ പൂത്തറ മേൽ പനയോലക്കുടയും ചൂടിയിരിക്കുന്നു. അദ്ദേഹത്തിനു മുന്നിൽ മലയാളത്തറവാട്ടിൽ മുറ്റത്തു വിരിച്ച വെൺമണലിൽ കവി യിരിക്കുന്നു. കവിയുടെ കൈയ്യിൽ കൊഞ്ചലോടെ പ്രിയ മകൾ, കവിതയാകുന്ന വീണപ്പെണ്ണ് ചാഞ്ഞു കിടക്കുന്നുണ്ട്.

ഈ പുള്ളുവന്റെ പാട്ട് പഴമയിലിഴയുന്ന പല്ലു കൊഴിഞ്ഞ പാട്ടാണെന്ന് പരിഷ്ക്കാരികൾ പരിഹസിച്ചേക്കാം. അരിയും പഴവും പപ്പടവും കൊടുത്ത് വേഗം പറഞ്ഞു വിടാൻ ശ്രമിച്ചെക്കും.എന്നാൽ കവി വീണ മീട്ടി പാടുന്നത് ഗോമേദകരത്നം പതിപ്പിച്ച സ്വർണ്ണ സിംഹാസനത്തിൽ മുത്തുക്കുടയും ചൂടിയിരിക്കുന്ന, മൂന്നു ലോകവും ഭരിച്ച മാവേലി മന്നനു മുൻപിലിരുന്നാണ്. പരിഷ്ക്കാരത്തിന്റെ തിണ്ണയിലിരിക്കുന്നവർക്ക് കവിയുടെ അഭിമാനമെത്ര വലുതെന്നറിയില്ല.

ചടുല വേഗത്തിൽ നിരർത്ഥ പദങ്ങൾ അത്യുച്ചത്തിലുള്ള വാദ്യമേളങ്ങളുടെ പിൻബലത്തിൽ പാടി ആർത്തുല്ലസിക്കുന്നവർക്ക് ഓണത്തപ്പനെ കാണാൻ കഴിയില്ലല്ലോ! മദ്യം അടിപൊളിയാക്കുന്ന ഇന്നത്തെ ഉത്സവങ്ങളുടെ പകിട്ടുകൾക്ക് ഓണവും മാവേലിയുമൊക്കെ പരമപുച്ഛമായതിൽ അത്ഭുതമില്ല.

63 comments:

  1. Should be explained in simple words

    ReplyDelete
  2. വളരെ ഉപകാരം

    ReplyDelete
  3. nice വളരെ ഉപകാരം

    ReplyDelete
  4. ടെസ്റ്റിൽ കൊടുത്തതുപോലെ എല്ലാം ഇതിൽ ഉണ്ടോ അതോ ഇനി സബസേ ടെസ്റ്റും കൂടി വായ്കണോ

    ReplyDelete
  5. Language can be made much more simpler

    ReplyDelete